കുറ്റ്യാടി: കുറ്റ്യാടിയിൽ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തു. അടുക്കത്ത് സ്വദേശി അജ്നാസിൻ്റെ ഭാര്യ മിസ് രിയെയാണ് പ്രതി ചേർത്തത്.
ഭാര്യയും ഭർത്താവും ചേർന്ന് മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അജ്‌നാസും ഭാര്യ മിസ്‍രിയും മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇരയാക്കപ്പെട്ട കുട്ടി പറഞ്ഞു. അജ്‌നാസും ഭാര്യ മിസ്‍രിയും ഇപ്പോള്‍ റിമാൻഡിലാണ്.
ഇന്നലെയാണ് മിസ്‍രിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയിൽ പോക്സോ ചുമത്തിയാണ് കേസ്. കഴിഞ്ഞ ആഴ്ചയാണ് അജ്‌നാസ് പൊലീസ് പിടിയിലാകുന്നത്. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.