BREAKING NEWS
dateWED 30 APR, 2025, 3:33 PM IST
dateWED 30 APR, 2025, 3:33 PM IST
back
Homesections
sections
Aswani Neenu
Tue Mar 05, 2024 01:17 PM IST
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 62 വർഷം കഠിനതടവും 85000 പിഴയും വിധിച്ച് നാദാപുരം കോടതി
NewsImage

നാദാപുരം: നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 54 കാരന് 62 വർഷം കഠിന തടവും, 85000 രൂപ പിഴയടക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് (പോക്സോ )ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചു. നന്മണ്ട സ്വദേശി കിണറ്റുമ്പത്ത് ശിവദാസനെയാണ് ശിക്ഷിച്ചത്. 2018ൽ അശ്ലീല വീഡിയോ കാണിച്ച് പലതവണ കുട്ടിയുടെ വീട്ടിലെ വിറക് പുരയിൽ വെച്ചും അയൽവാസിയുടെ പണി തീരാത്ത വീട്ടിൽ വെച്ചും പീഡിപ്പിച്ചതായാണ് കേസ്. 

കുട്ടി ബന്ധു വീട്ടിൽ പോയപ്പോൾ അവിടെ വെച്ചാണ് വീട്ടുകാർ പീഡന വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ ബാലുശേരി പോലീസിൽ അറിയിക്കുകയും സി.ഐ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലാൽ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. 17 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസക്യൂഷന് വേണ്ടി സ്പെഷൽ പ്രോസക്യൂട്ടർ മനോജ് അരൂർ ഹാജരായി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE