വടകര: മുഖ്യമന്ത്രി പിണറായി വിജയനെ ഫെയ്‌സ്ബുക്കിൽ അധിക്ഷേപിച്ചയാളെ റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു. പുറമേരി മഠത്തിൽ കുനിങ്ങാട് ഷാലു (46) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്കെതിരേ അശ്ളീലപരാമർശവും മതവിദ്വേഷം വളർത്തുന്നരീതിയിലുള്ള പോസ്റ്റുകൾ ഇട്ടെന്ന മുള്ളമ്മൽ ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർചെയ്തത്.
അന്വേഷണത്തിനിടെ കർണാടകത്തിലേക്ക് കടന്ന ഇയാളെ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ സി.ആർ. മാജേഷ് കുമാർ, ടി.ബി. ഷൈജു, ദിൽജിത്ത്, ആർ. ഷിബിൻ, അബ്ദുൾ സമദ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.